Posts

Showing posts from October, 2025

ക്ഷമ തീർത്ത ദാരുശില്പം

 മേൽക്കൂരയുടെ പലകയിടുക്കുകളിലൂടെ ഊർന്നിറങ്ങിയ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ പണിപ്പുരയ്ക്കുള്ളിൽ സ്വർണ്ണവർണമായ ചിത്രപ്പണികൾ തീർത്തു. പുതുതായി മുറിച്ച ദേവദാരുവിന്റെ സൗരഭ്യം ആ മുറിയെ കൂടുതൽ ഊഷ്മളമാക്കി. ചിന്തേരുകളുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദവും ഉളികളുടെ ചിലമ്പലുകളും കൊട്ടുവടികളുടെ മുട്ടുമെല്ലാം ചേർന്ന് അതിനകമാകെ സജീവമായി. അവിടുള്ള ചെറുപ്പക്കാരായ ആശാരിമാരെല്ലാം ശ്രദ്ധയോടെ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരിക്കുന്നു. എന്നാൽ അവരുടെ കൂട്ടത്തിൽ ഒരുവനായ എലീഹൂ മാത്രം അവിടെ നടക്കുന്ന കാര്യങ്ങളിൽനിന്നും മാറി അവിടുത്തെ പ്രധാന ആശാരി പണിയുന്ന ഇടത്തിനടുത്തായി നില്പുണ്ട്; കണ്ണുകളിൽ മൂർച്ചയും സ്വഭാവത്തിൽ എടുത്തുചാട്ടവുമുള്ളവൻ. മരപ്പണിക്ക് വേണ്ട ക്ഷമ അവൻ പഠിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. ഗ്രാമസഭയിൽ നിന്ന് കിതച്ചുകൊണ്ട് ഓടിവന്ന അവന്റെ മുഖം രോഷം കൊണ്ട് ചുവന്നിരുന്നു. "ഗുരോ," അവൻ പറഞ്ഞു, "അയാൾ എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങയെ അപമാനിച്ചു. അങ്ങാണെങ്കിൽ, ഒരു പുഞ്ചിരിയോടെ അയാളെ പോകാൻ അനുവദിച്ചു. എന്തുകൊണ്ടാണങ്ങനെ ചെയ്തത്? ഒരു വാക്ക് അങ്ങ് പറഞ്ഞിരുന്നെങ്കിൽ…" ആ ആശാരി തന്റെ ജോലിയിൽ നിന്ന് തലയുയർത...

തകർച്ചയുടെ മനോഹാരിത

നഗരത്തിലെങ്ങും പ്രശസ്തമായിരുന്നു ആ മൂത്താശാരിയും അയാളുടെ മരപ്പണിശാലയും. കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നുന്ന തടിക്കഷണങ്ങൾ അയാളുടെ കൈയിൽ ചാരുതയാർന്ന മരക്കൂട്ടുകളായി രൂപാന്തരപ്പെട്ടു. അന്നും പതിവുപോലെ പ്രഭാതം മുതൽ ആ പണിശാല ചിന്തേരുകളുടെയും ഇടയ്ക്കിടെ ഉയരുന്ന കൊട്ടുവടികളുടെയും താളാത്മക ശബ്ദത്താൽ മുഖരിതമായിരുന്നു. അവരുപയോഗിക്കുന്ന ദേവദാരുവിൽനിന്നും പുറപ്പെട്ടുവരുന്ന ഹൃദ്യമായ സൗരഭ്യം ആ മുറിയെയും പരിസരത്തെയും കൂടുതൽ ആകർഷകമാക്കി. അവിടെ ജോലിചെയ്യുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലെ പുതുമുഖങ്ങളിലൊരുവാനാണ് ഏലീഹൂ. പക്ഷെ അവനിപ്പോൾ ക്രുദ്ധനും നിരാശനുമാണ്. "ഗുരോ! ചന്തയിൽ വെച്ച് സ്വന്തം തെറ്റ് മറയ്ക്കുവാനായി ആ മനുഷ്യൻ എത്ര നിന്ദ്യമായ വാക്കുകളുപയോഗിച്ചാണ് അങ്ങയെ അപമാനിച്ചത്. എന്നിട്ടും ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അയാളെ പറഞ്ഞുവിട്ടത് എന്തുകൊണ്ടാണ്." അവന് രോഷമടക്കാനായില്ല. അപ്പോൾ മാത്രമാണ് മൂത്താശാരി തൻ്റെ പിന്നിൽ നിൽക്കുന്ന ഏലീഹുവിനെ ശ്രദ്ധിച്ചത്. താൻ മിനുസപ്പെടിത്തൊക്കൊണ്ടിരുന്ന തടിക്കഷണം ഒരല്പം മാറ്റിവെച്ച്, തൻ്റെ കൈയിലിരുന്ന ഉളിയും കൊട്ടുവടിയും ശ്രദ്ധയോടെ താഴെവെച്ചതിനു ശേഷം സാവകാശം മുഖമു...